ഇനി മൂന്നു നാൾ ലോക സിനിമകൾ കഥ പറയും
ഹാപ്പിനെസ്സ് ഫെസ്റ്റിന്റെ ഭാഗമായ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തുടക്കം. തളിപ്പറമ്പ് ആലിങ്കീൽ പാരഡൈസ്, ക്ലാസ്സിക്, ക്രൗൺ തീയറ്ററുകളിലായി ഇനി മൂന്നുനാൾ ലോകസിനിമകൾ കാഴ്ചയുടെ വസന്തമൊരുക്കുന്നു. മലയാള ചിത്രമായ ചാവു കല്യാണം, ഫ്രഞ്ച് ചിത്രമായ തിമ്പക്തു, ടർക്കിഷ് ചിത്രം ദി തിങ്സ് യു കിൽ എന്നിവയായിരുന്നു ഓപ്പണിങ് ചിത്രങ്ങൾ.
ആലിങ്കീൽ പാരഡൈസ് തീയറ്ററിൽ മോഹം, ഒരു അപസർപ്പക കഥ, സോങ്സ് ഓഫ് ഫോർഗോട്ടൻ ട്രീസ് എന്നിവയാണ് പ്രദർശിപ്പിച്ചത്. ക്ലാസ്സിക് തീയേറ്ററിൽ ബിഫോർ ദി ബോഡി, ദി എൽഷ്യൻ ഫീൽഡ്, എന്നിവയും ക്രൗൺ തീയേറ്ററിൽ ബീഫ്, ഹെർത്ത് ആൻഡ് ഹോം, റിവർ സ്റ്റോൺ എന്നിവയും പ്രദർശിപ്പിച്ചു.
ഇറ്റ് വോസ് ജസ്റ്റ് ആൻ ആക്സിഡന്റ് ആണ് മേളയുടെ ഉദ്ഘാടന ചിത്രം.
ഞായറാഴ്ച മലയാളം സിനിമ വിഭാഗത്തിൽ റിനോഷ്. കെ യുടെ ശവപ്പെട്ടി, ജിയോ ബേബി യുടെ എബ്ബ്, നിപിൻ നാരായണൻറെ കാത്തിരിപ്പ്, ആദിത്യ ബേബിയുടെ അംബ്രോസിയ എന്നിവയാണ് ആലിങ്കീൽ പാരഡൈസ് തീയേറ്ററിൽ പ്രദർശിപ്പിക്കുക.
ദി ലവ് ദാറ്റ് റിമേയ്ൻസ്, ഇഫ് ഓൺ എ വിൻറർസ് നൈറ്റ്, പപ്പ ബൂക്ക, പലസ്തീൻ 36, ഷാഡോ ബോക്സ്, ദി ബോക്കെ ഓഫ് പ്രൈമൽ ലവ്, തീയേറ്റർ, ദി ക്രോണോളജി ഓഫ് വാട്ടർ എന്നീ സിനിമകൾ ക്ലാസ്സിക്, ക്രൗൺ തീയറ്ററുകളിലായി പ്രദർശിപ്പിക്കും.
ഫെബ്രുവരി 22 ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വിദ്വേഷം റീലോഡ് ചെയ്യുന്ന കേരളാ സ്റ്റോറികൾ എന്ന ഓപ്പൺ ഫോറം നടക്കും
ക്രൗൺ, ക്ലാസ്സിക് തീയറ്റർ
പരിസരത്ത് നടക്കുന്ന ഓപ്പൺ ഫോറത്തിൽ സംവിധായകൻ ജിയോ ബേബി, തിരക്കഥാകൃത്തും എഴുത്തുകാരിയുമായ
രേഖ രാജ്, ചലച്ചിത്ര നടൻ
ഇർഷാദ്,എഴുത്തുകാരിയും ഗവേഷകയുമായ
ഡോ. മാളവിക ബിന്നി, എഴുത്തുകാരൻ
ടി കെ ഉമ്മർ എന്നിവർ പങ്കെടുക്കും.ചലച്ചിത്ര നിരൂപകൻ
പി പ്രേമചന്ദ്രൻ മോഡേറേറ്ററാകും.
സംസ്ഥാന ചലച്ചിത്ര അക്കാദമിയും സാംസ്കാരിക വകുപ്പും സംയുക്തമായിട്ടാണ് ഹാപ്പിനെസ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്
മൂന്നു ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്ര മേളയിൽ
500 ഡെലിഗേറ്റ്സ് ആണ് പങ്കെടുക്കുന്നത്.
